ആണൊഴുക്കിലെ രതിഭ്രംശങ്ങൾ
ഭാരതപ്പുഴയുടെ കൈവഴികളിലും കടലുണ്ടിയിലും തട്ടിയുടഞ്ഞ ചൂടുകാറ്റ് വട്ടം പിടിച്ചപ്പഴാണ് തീവണ്ടി ഷൊർണ്ണൂർ കഴിഞ്ഞെന്നു മനസ്സിലായത്. ഓർമ്മകളുടെ കെട്ടുകൾ അഴിഞ്ഞ് കാലത്തിന്റെ താളുകൾ മറിഞ്ഞു.
ഉൽസവം
മുറ്റത്ത് ഒരു കാർ വന്നു നിർത്തിയ ശബ്ദം കേട്ട് അവൾ അടുക്കളയിൽ നിന്നും പുറത്തേക്ക് വന്നു. നാത്തൂനും അളിയനും കാറിൽ നിന്നിറങ്ങി രണ്ടു മൂന്നു പെട്ടികൾ പുറത്തെടുത്തു വെച്ചു.
നൈനിറ്റാളിലെ മഞ്ഞ്
"ഇനിമുതൽ ആകാശമില്ല, നക്ഷത്രങ്ങളില്ല, ഭൂമിയുടെ നിഴലുകളും നിലാവിൽ വിളറുന്ന വൃക്ഷതലപ്പുകളുമില്ല. മഞ്ഞിന്റെ നിറമുള്ള ജാലകങ്ങളും, മങ്ങിയ കണ്ണാടിച്ചില്ലുകളും മാത്രം."
ഉത്തരാധുനിക എഴുത്തുകാരൻ
ചിന്തകൾ കാട് കയറിയപ്പോഴാണ് പേപ്പറും പേനയുമെടുത്തയാളിരുന്നത്. ക്ഷമിക്കണം, സാംസങ്ങ് നോട്ട്സും ചൂണ്ട് വിരലുമെടുത്ത്.
മെർലിൻ
"എനിക്കിവിടുന്നു കഥ പൂർത്തിയാക്കാൻ കഴിയുമോ?"
ഞാൻ ചോദിച്ചു. ഞങ്ങളപ്പോൾ ആറളം വനത്തിന്റെ ഉള്ളിലായിരുന്നു. കൃത്യമായി പറഞ്ഞാൽ പതിമൂന്നാം ബ്ലോക്കിലെ മീൻമുട്ടി വെള്ളച്ചാട്ടത്തിനരികിൽ. സൂയിസൈഡ്പോയിന്റിൽ.
സഹയാത്രികൻ
ഇന്നലെ കട്ടപ്പന വരെ പോയി, തിരികെവരുംവഴി കുമളി എത്തിയപ്പോൾ തന്നെ ലേശം ഇരുട്ടിത്തുടങ്ങിയിരുന്നു. ഭാഗ്യത്തിനു കോട്ടയം ബസ് സ്റ്റാൻഡിൽ കിടപ്പുണ്ടായിരുന്നു.
തളിരിടുന്ന കിനാവുകള്‍
അടുത്ത ക്ലാസ് ടെൻത് ബിയിലാണ്. ആ ക്ലാസ് സുഭദ്രടീച്ചർക്കു കൊടുത്തു. അവർക്ക് കണക്കിലെ പോർഷൻസ് ഇനിയും തീരാനുണ്ട്. അമ്മ മരിച്ചപ്പോൾ സുഭദ്രടീച്ചർ കുറെ നാള്‍ ലീവായിരുന്നു.
ഷാലിമാര്‍ ജാസ്മിന്‍
കാലില്‍ എന്തോ ഉരുമ്മുന്നതുപോലെ തോന്നിയപ്പോഴാണ് ഡോക്ടര്‍ സുമംഗല ഉറക്കമുണര്‍ന്നത്. എല്ലാ ദിവസവും ഉച്ച കഴിഞ്ഞു രണ്ടു മണി മുതല്‍ ഡോക്ടര്‍ വീട്ടിലെ തന്റെ കണ്‍സല്‍ട്ടെഷന്‍ റൂമില്‍ രോഗികളെ കാത്തിരിക്കും.
ട്രിപ്പ്
കറുത്ത മുഖത്ത് എടുത്തുകാണിക്കുന്ന തുറിച്ച കണ്ണുകളും ചോരച്ചുവപ്പുള്ള ചുണ്ടുകളും. ചുണ്ടിൻ്റെ കോണിൽ നിന്നും ഇറ്റുന്നത് ചോരയോ, അതോ മുറുക്കാൻ്റെ നീരോ? ഞാനയാളുടെ നോട്ടം അവഗണിക്കാൻ ശ്രമിച്ചു. എതിർവശത്തെ ബസ്സ്റ്റോപ്പിലെ ബംഗാളി-ബിഹാറിമാരുടെ കൂട്ടത്തിൽ ഏറ്റവും കുറിയവൻ, ഏറ്റവും ഇരുണ്ടവൻ. അവരിൽ പെടാത്തതു പോലെ ഒരുത്തൻ. അവൻ അവിടെ വന്നു നിന്നപ്പോൾ മുതൽ എന്തെന്നില്ലാത്ത ഒരസഹ്യത. ചുവന്ന നാവു നീട്ടി ഒലിച്ചിറങ്ങിയതു വടിച്ചെടുക്കുന്നു. ഞാൻ വീണ്ടും മുഖം തിരിച്ചു. സുരക്ഷക്കെന്നോണം പള്ളിയുടെ മിനാരത്തിനടുത്തേക്കു നടന്നു.
സാക്ഷി
കോരിച്ചൊഴിയുന്ന മഴയെ മെതിച്ചും വകഞ്ഞും കോടതിയുടെ മുറ്റത്തെത്തിയ ശാമുവൽ ഒരു കാൽ വരാന്തയുടെ പടിയിൽ വെച്ച് നനയാത്ത കുറച്ചു ശ്വാസം മുക്കു വിടർത്തി വലിച്ചു കുടിച്ചൊന്നു വിടർന്നു.




















