Home Authors Posts by പ്രവീൺ പാലക്കീൽ

പ്രവീൺ പാലക്കീൽ

5 POSTS 0 COMMENTS
പയ്യന്നുർ പരവന്തട്ടയിൽ ജനനം. പയ്യന്നുർ കോളേജിൽ നിന്ന് ബിരുദവും, മംഗലാപുരം എസ്.ഡി.എം ലോകോളേജിൽ നിന്ന് നിയമ ബിരുദവും പൂർത്തിയാക്കി അഭിഭാഷകനായി. ഇപ്പോൾ ദുബായിൽ ആർക്കേഡ് ലിങ്ക് ടെക്നിക്കൽ സെർവ്വീസസ് എന്ന സ്ഥാപനം നടത്തുന്നു. യു എ ഇ യിലെ സാഹിത്യ സാംസ്ക്കാരിക പ്രവർത്തനങ്ങളിൽ സജീവമാണ്. അറിയപ്പെടുന്ന ഫോട്ടോ ഗ്രാഫറാണ്. പ്രസിദ്ധീകരിച്ച കൃതികൾ 'മരുപ്പച്ചകൾ എരിയുമ്പോൾ" (നോവൽ)' 'ലിഫ്റ്റിനടുത്തെ പതിമൂനാം നമ്പർ മുറി” (കഥാസമാഹാരം) . ആനുകാലികങ്ങളിൽ കഥകളും, കവിതകളും എഴുതാറുണ്ട്.

അകന്നുപോയ കാർമേഘങ്ങൾ

കാർമേഘങ്ങൾ കൂട്ടപ്പലായനo നടത്തുകയായിരുന്നു. നനുത്ത കാറ്റിന്റെ കുളിര് പതിയെ ഹാളിനകത്ത് നിറഞ്ഞു. ജനൽ പഴുതിലൂടെ അരിച്ചിറങ്ങിയ നിലാവെളിച്ചം മഴപ്പാറ്റകൾക്ക് ആഘോഷമായി.

തേമിസ് : (കഥാ സമാഹാരം)

പുരാതന ഗ്രീക് ഇതിഹാസത്തിലെ നീതിയുടെ ദേവതയാണ് തേമിസ്. ഇടത്കൈയ്യിൽ കുറ്റബോധവും ശരിയും കൃത്യമായ് തൂക്കിനോക്കുന്ന തുലാസും വലതുകൈയ്യിൽ നൻമയുടെയും

കടലിനോട് കഥപറഞ്ഞവൾ

നിലാവ് പെയ്തൊരു നേരമത്രയും കടലിനോട് കഥപറയാൻ മാറ്റിവച്ചോ? നീ തന്ന ചുംബനമെല്ലാം ആ കടൽ കാറ്റ് കൊണ്ട് പോയി.... ഞാനായ് കവർന്നെടുത്തതൊക്കെ തേൻ തുള്ളികളായ് ഹൃദയത്തിൽ സൂക്ഷിച്ചു വെച്ചു കൈത്തണുപ്പിലെ സ്നേഹമെല്ലാം നീ എന്നിൽ നിന്നും അപഹരിച്ചു പിരിയാൻ നേരത്ത് നീ എന്റെ മാറിലെ ചൂട് കവർന്നെടുത്തു എങ്കിലും, എന്റെ സ്വപ്നമെല്ലാം നിലാവെനിക്കു തന്നു. നീ കണ്ണിലൊളിപ്പിച്ച കുസൃതി ഞാനറിഞ്ഞു മതിയെനിക്കതെന്നുമോർക്കാൻ നിന്റെ ഹൃദയമിടിപ്പും ചുടുചുംബനവും.....

കനവ് പൂക്കുന്ന കാവ്യം

കല്ലേൽ പൊക്കുട്ടൻ്റെ മരണം എന്നെ വല്ലാതെ ഉലച്ചു. കണ്ടൽകാടുകളോട് കഥ പറഞ്ഞും, പുഴയോട് കവിത ചൊല്ലിയും ജീവിച്ചയാൾ. ഫേസ്ബുക്കിൽ അദ്ദേഹത്തെക്കുറിച്ച് ഒരു കുറിപ്പെഴുതുകയായിരുന്നു.

“മറിയച്ചേട്ടത്തിക്കൊരു വീടു വേണം”

എഫ് എം റേഡിയോയിലെ പാട്ടിനൊപ്പം നിവ മൂളുന്നുണ്ടായിരുന്നു. കോളേജിലെ പഠനകാലത്ത് എല്ലാവരുടെയും സ്നേഹഭാജനമായിരുന്നു. കുടുംബവും, ജോലിയും ആയപ്പോൾ അവൾ അറിയാതെ തന്നെ എല്ലാ കലാവാസനയും അവളിൽ നിന്നും മാറ്റി നിർത്തപ്പെട്ടു. എങ്കിലും അവളുടെ സ്വരത്തിന് നല്ല ഇമ്പമായിരുന്നു.

Latest Posts

- Advertisement -
error: Content is protected !!