
കയറിവരുന്ന വേദനകളോട്
ഇരിക്കാൻ പറയും.
പിന്നാലെ വരുന്ന സന്തോഷങ്ങൾ
അപ്പോഴേക്കും പിന്നാമ്പുറത്തേക്ക് പോയിക്കാണും.
വേദനകളോട് സംസാരിച്ച് സംസാരിച്ച്
അവർ
ഞാനായിരിക്കും;
ഞാൻ
അവരായിരിക്കും.
അപ്പുറത്ത്,
തിരക്കുപിടിച്ചെത്തിയ
സന്തോഷം,
യാത്ര പറയാനുള്ള വെപ്രാളത്തിലാകും.
തിരക്കും വെപ്രാളവും ഇല്ലാത്ത വേദനകൾ
യാത്ര ചോദിക്കാൻ കഴിയാതെ
എന്റെ മൗനത്തിലേക്ക് ചേർന്നിരുന്നു.
അതെ,
ഞാൻ ആരോടാണ്
യാത്ര ചോദിക്കേണ്ടത്?







