മൈലാഞ്ചി പൂത്ത മണം
ചുറ്റും കൂടി നിൽക്കുന്നവരിലേക്കൊന്നും ആദ്യം നോട്ടം എത്തിയില്ല. എന്റെ കണ്ണുകൾ ഭർത്താവിനെയും മകളെയും തിരയുകയായിരുന്നു. അമ്മുവിന്റെ അടുത്ത് നെച്ചുമോളുടെ തലോടൽ ഏറ്റുകൊണ്ട് തളർന്ന് അവൾ കിടക്കുന്നു. വിശ്വസിക്കാനാവാത്ത പോലെ എന്റെ എന്റെ ഭർത്താവ്.
ഞാൻ...
അടിയൊഴുക്കുകൾ
മുന്നിലിരിക്കുന്നത് ഒരു ഭൂതകാലമാണ്. പരിചയം പുതുക്കലിനും ചിരിക്കും അപ്പുറം ആശങ്കാജനകമായ നിമിഷങ്ങൾ കണ്ണുരുട്ടുന്നു.
'പറയേണ്ട ആവശ്യമില്ലല്ലോ, ല്ലേ. നിങ്ങൾ ഒപ്പം പഠിച്ചതല്ലേ.' കയ്യിലിരുന്ന ബാഗ് താഴെ വെച്ച്, ഷൂസഴിക്കുന്നതിനിടയിൽ അജയൻ ഉമയെ നോക്കി.
ശ്രീകുമാറിനെ നോക്കി...
ജലം ഒരു കൊളാഷ്
ടൈറ്റിൽസ് തെളിയുന്നു. പശ്ചാത്തലസംഗീതമായി ജലതരംഗം.
ശേഷം സ്ക്രീനിൽ തെളിയുന്നത്.
കേന്ദ്രീകൃതവും ചരക്കുവത്കൃതവുമായ വ്യവസ്ഥകൾ ജലയുദ്ധങ്ങൾ സൃഷ്ടിക്കുന്നു. ഞങ്ങൾക്ക് എണ്ണയ്ക്കു പകരം ചോര വേണ്ട. വെള്ളത്തിനു പകരവും ചോരവേണ്ട- വന്ദനശിവ.
ആരോഹണത്തിൽ നിന്ന് അവരോഹണത്തിലേക്ക്. പിന്നെ പതിഞ്ഞ് പതിഞ്ഞ്...
കഥാവശേഷം
വായനാമുറിക്കുള്ളില്‍ നിന്നും തേടിപ്പിടിച്ച കവിതകള്‍, അവ ഇരുപതെണ്ണം ഉണ്ടായിരുന്നു. പ്രണയത്തെയോ വിരഹത്തെയോ കുറിച്ച്, ജീവിതത്തെയോ മരണത്തെയോ കുറിച്ച് നല്ലതും ചീത്തയും ആയ കവിതകള്‍. പനിച്ചു കിടന്ന പകലില്‍ എഴുതി വച്ച ഒന്ന്, രോഗത്തെക്കുറിച്ചുള്ളത്,...
ബിഹാഗ്
സിന്ദൂരം മായ്ഞ്ഞു ചൂടടങ്ങിയ വാനം. വെള്ളയണിഞ്ഞ് ഒരു മരവിപ്പോടെ ഉറങ്ങാൻ ഒരുങ്ങുന്നതിനു മുൻപ് പരന്നുതുടങ്ങുന്ന ഇരുട്ട്. അങ്ങിങ്ങായി തെളിഞ്ഞു തുടങ്ങുന്ന വിളക്കുകൾ. അന്തരീക്ഷത്തിലെ തണുപ്പിൽ ലയിച്ചു കിടക്കുന്ന രാത്രിയുടെ മണത്തിൽ സാമ്രാണിയുടെയും കർപ്പൂരത്തിന്റെയും...
കരയുന്ന രൂപങ്ങള്‍
എം.മുകുന്ദനും ബന്യാമിനും അടക്കമുള്ളവരാണ് പുതിയ തലമുറയിലെ എഴുത്തുകാരിൽ നിന്നും അനില്‍ ദേവസ്സി യെ ഈ വർഷത്തെ ഡിസി നോവൽ സഹിത്യ പുരസ്‌കാരത്തിനു തിരഞ്ഞെടുത്തത്. അത് തന്നെയാണ് അനിലിന് കിട്ടാവുന്ന ഏറ്റവും വലിയ അംഗീകാരവും....
ക്രോമിയം
"കാലിഫോർണിയയിലെ ഹിങ്കളി എന്ന പ്രദേശത്ത് കാൻസർ രോഗികളുടെ എണ്ണം വർദ്ധിച്ചു വരുന്നു. ഹിങ്കളിയുടെ പരിസരത്തുള്ള വെള്ളം പരിശോധിച്ചപ്പോൾ അതിൽ കണ്ടുപിടിക്കപ്പെട്ട ഹെക്സവാലെന്റ ക്രോമിയം എന്ന രാസവസ്തുവാണ് ഇതിന്റെ കാരണം എന്ന് സാമൂഹ്യപ്രവർത്തക ഏറൻ...
“എ ഫോർ എലി, കെ ഫോർ കെണി”
പത്തൊൻപത് കൊല്ലത്തിന് ശേഷം പത്തിൽ ഒപ്പം പഠിച്ചവരെ ചേർത്ത് ഒരു വാട്‌സ് ആപ്പ് കൂട്ടായ്മ തുടങ്ങി. എട്ടാം തരം മുതൽ ആണും പെണ്ണും തമ്മിൽ ഒന്നിച്ചിരിക്കാൻ ക്രേവൻ സ്‌കൂളിലെ സംവിധാനം സമ്മതിച്ചിരുന്നില്ല. അങ്ങനെ...
മരണത്തണുപ്പ്
മഹാമാരി ഒറ്റനാള്‍ കൊണ്ട് പ്രളയം സൃഷ്ടിച്ചു. ഇപ്പം എങ്ങോട്ട് തിരിഞ്ഞു നോക്കിയാലും ഉയർന്നു വരുന്ന ജലസ്രോതസ്സുകൾ മാത്രം.
പാടത്തിനു നടുവിലെ പടര്‍ന്നു പന്തലിച്ച അരയാലിന് കീഴില്‍, ഒറ്റപ്പെട്ട ഒരു തുരുത്തിൽ അയാൾ പേടിച്ചരണ്ടിരുന്നു. എത്രയോ...
തമ്പുരാൻ കയം
ഭും!
അന്തരീക്ഷത്തെ പിടിച്ചുകുലുക്കി , പ്രകമ്പനം കൊള്ളിച്ച് , ഒരു പ്രചണ്ഡമായ സ്ഫോടനശബ്ദം!
പൊന്നന്‍ ഞെട്ടിയുണര്‍ന്നു.
കരിങ്കല്‍ക്വാറിയിൽ വീണ്ടും അപകടമോ?
അതിന് അവിടെ സമരമല്ലേ?
ചാരിയിരുന്ന ചെറ്റവാതിൽ തുറന്ന് പൊന്നൻ പുറത്തിറങ്ങി. വെയിൽ സ്വർണനിറം വെടിഞ്ഞ് ജ്വലിക്കാൻ തുടങ്ങിയിരിക്കുന്നു. പത്തുമണി കഴിഞ്ഞിട്ടുണ്ടാവണം. മുറ്റത്തെ കൊന്നത്തെങ്ങിൻറെ നിഴൽ വെട്ടുവഴിയി-ലെത്തിയിരിക്കുന്നു.
ഇവളെവിടെപ്പോയി? ചന്തയിലായിരിക്കുമോ?
വരാന്തയുടെ മൂലക്കഴുക്കോലിൽ കെട്ടിത്തൂക്കിയിട്ടുള്ള പാളത്തൊട്ടിയിൽ നിന്നും ഒരുനുള്ള് ഉമിക്കരിയുമെടുത്തുകൊണ്ട് പൊന്നൻ പുഴയിലേയ്ക്ക് നടന്നു.
അന്തരീക്ഷത്തിൽ എന്തെങ്കിലും മുഴക്കമുണ്ടോ?
ഇല്ല.
പുഴക്കരയിൽ ചീട്ടുകളിക്കുന്നവരുടെ മുഖങ്ങളിലും ഭാവവ്യത്യാസങ്ങളില്ല....





















