പുസ്തക പരിചയം : ഉടൽവേദം – മനോജ് വെള്ളനാട്
കഥന രീതികൊണ്ടും പ്രമേയപരതകൊണ്ടും സവിശേഷതകൾ പലതുള്ള മനോജ് വെള്ളനാടിന്റെ ‘കമ്പംതൂറി’(കഥ 2021) പുതിയ കഥാസമാഹാരമായ ‘ഉടൽവേദ’ത്തിലൂടെ വീണ്ടും പ്രകാശിതമായതിന്റെ പശ്ചാത്തലത്തിൽ പ്രസ്തുത കഥ ഉയർത്തിക്കൊണ്ടുവന്നിട്ടുള്ള ചില ചിന്തകൾ പങ്കുവെക്കാനുള്ള ഒരെളിയശ്രമം.
കെ ടി എൻ കണ്ണാടി നോക്കുമ്പോൾ
‘മാജിക്കല്‍ ഹിസ്റ്ററി’ എന്നു വിശേഷിപ്പിക്കാവുന്ന ഈ നോവലില്‍ ഇന്ത്യയുടെ, കേരളത്തിന്റെ, സ്വാതന്ത്ര്യ സമരപ്രസ്ഥാനത്തിന്റെ എപ്പിക് ക്യാന്‍വാസാണ് വിടരുന്നത്. ടി പി രാജീവന് കേരള സാഹിത്യ അക്കാദമി അവാർഡ് നേടിക്കൊടുത്ത ഈ കൃതി വെളിച്ചം വീശുന്നത് അക്കാലത്തെ കേരളത്തിൻ്റെ ചരിത്രത്തിനെ കൂടിയാണ്.
ഒരു പെയിൻറ് പണിക്കാരന്റെ ലോക സഞ്ചാരങ്ങൾ – മുഹമ്മദ് അബ്ബാസ്
സാഹിത്യത്തിലൂടെ ലോകത്തെ കാണുകയും അനുഭവിക്കുകയും ചെയ്യുക എന്നത് എളുപ്പമുള്ള കാര്യമല്ല. അതും വിവർത്തന ഗ്രന്ഥങ്ങൾ വായിച്ചു കൊണ്ട്. 'ഒരു പെയിൻറ് പണിക്കാരന്റെ ലോകസഞ്ചാരങ്ങൾ' എന്ന പുസ്തകം വ്യത്യസ്തമാക്കുന്നത് അതുകൊണ്ടു തന്നെയാണ്.
സന്ധ്യയും നമ്മളും പോകുന്നിടം
മനുഷ്യന്റെ സ്വസ്ഥജീവിതത്തിന്റെയും പ്രകൃതിയുടെ നിലനിപ്പിന്റെയും ജനിതക രഹസ്യമലിഞ്ഞു ചേർന്നിരിക്കുന്നത്, കിടക്കുന്നത് സ്നേഹ സാന്ത്വനങ്ങളിലാണെന്നാണ് പിന്നിട്ട വഴികളിലേക്ക് തിരിഞ്ഞു നോക്കിയാൽ പോയ കാലവും കണ്ടുമുട്ടിയ മനുഷ്യരും നമ്മോട് പറഞ്ഞിട്ടുണ്ടാവുക.
പുല്ലുവഴി : ഇലമണം പുതച്ച ഇടവഴികൾ (ഓർമ്മക്കുറിപ്പുകൾ)
ഇരുപത്തൊമ്പത് അധ്യായങ്ങളിലൂടെ കാടും പുല്ലും മൂടിക്കിടന്ന ഒരു ദേശം എങ്ങനെ ഒരു ജനപഥമായി എന്നു വിവരിക്കുന്നു. നാടിൻ്റെ സാംസ്കാരിക മുന്നേറ്റമെന്നാൽ വിദ്യാലയങ്ങളും ഗ്രന്ഥശാലയും ഒക്കെയാണ്.
ദലിതമാക്കപ്പെട്ട ജീവിതങ്ങള്‍
പല ജീവിതാന്തരീക്ഷങ്ങളില്‍ വീര്‍പ്പുമുട്ടി നിരുപാധികം കീഴടങ്ങി ജീവിക്കുന്ന ഒരുകൂട്ടം സ്ത്രീകളെ അടയാളപ്പെടുത്തുന്ന കഥാസമാഹാരമാണ് രാജേഷ് എം.ആറിന്റെ ‘ദലിത’.
ഡിറ്റക്ടീവ് സാറയുടെ രഹസ്യക്കവിത – ആവിഷ്ക്കാരത്തിൻ്റെ പുതിയ സമവാക്യങ്ങൾ
ഇതിൽ പല കവിതകളും വായനക്കാരോട് പരുഷമായി സംവേദനം ചെയ്യുന്നു. കാലത്തിൻ്റെ ഹിംസയും അശ്ലീലം അധികാരത്തിൻ്റെ ദുർനടപ്പുകളും ആവുമ്പോൾ വായനക്കാരോട് അതി പരുഷമായല്ലാതെ എങ്ങനെയാണ് സംവദിക്കുക.
വാക്കുകളുടെ ഇരുളാണ്ട ജലമൗനങ്ങൾ
ദുബായിലെ ബുർജ് ഖലീഫയിൽ നിന്നാരംഭിച്ച് തൃശൂര് വഴി ഗ്രീസിലെ മക്രിനീറ്റ്‌സയിൽ എത്തുമ്പോഴേക്കും ഞാനെന്ന സാധാരണക്കാരനായ വായനക്കാരന്റെ മനസ്സിൽ ശക്തമായുയർന്ന ചോദ്യമിതായിരുന്നു. ഇത് ഒരെഴുത്തുകാരിയുടെ ആദ്യനോവൽ തന്നെയോ?
ബംഗാളിന്‍റെ ചരിത്രം പറയുന്ന നോവല്‍
മറന്നു പോയ വാക്കിലാണ് നോവല്‍ ആരംഭിക്കുന്നത്. കൂവിത്തോറ്റ മേഘത്തിന്‍റെ കഥ പറഞ്ഞുകൊണ്ട് ഒരു കടലിലെ രഹസ്യങ്ങളത്രയും ആവാഹിക്കാന്‍ കെല്പുള്ള പെരുന്തുള്ളിപോലെ നോവല്‍ വായനക്കാരന് മുന്നില്‍ സാവധാനം പെയ്തിറങ്ങുന്നു.
ദേശജ്ഞാനം ( കാവ്യപ്രകൃതി : ഡോ. പദ്മനാഭൻ കാവുമ്പായി )
അദ്ദേഹത്തിൻ്റെ കവിതകളിലെ വലിയ വിഷയങ്ങൾ താങ്ങാനുള്ള മനക്കരുത്ത് തങ്ങൾക്ക് ഇല്ലാത്തതുകൊണ്ടാണ് അവർ എളുപ്പത്തിൽ ഭക്തകവി എന്ന് അദ്ദേഹത്തെ വിളിക്കുന്നത്.