മതാന്ധത
ഒരുകാലത്തഖണ്ഡഭാരതത്തിൽ നമ്മൾ
ഒരുമതൻ പെരുമയിൽ കഴിഞ്ഞതല്ലേ?
ഒടുവിലായവരെത്തി ഭരിച്ചുനമ്മേ
ഒരുമയെത്തകർത്തു മതവിഷംചുരത്തി
പാതകൾ
കലങ്ങിയ കണ്ണുകളും
മന്വന്തരങ്ങളുടെ വേദനയുമായി
കാലം പടിയിറങ്ങിപ്പോയ പാതകളിൽ
അപരിചിതത്വത്തിന്റെ വിഭ്രാന്തിയിൽ
ഉണരുന്ന കൗതുകമായി
രാത്രി വണ്ടിയിലെ ജാലകക്കാഴ്ചകൾ
രാത്രി വണ്ടിതൻ
വേഗദൂരങ്ങൾക്കു സാക്ഷിമാത്രമായ്
ഞാനീ ജനലിറമ്പിൽ
ആരെയോ കാത്തിരിക്കയാണിപ്പഴും
അവിചാരിതം
മരിച്ചുപോകുമെന്ന്
നെഞ്ചിടിപ്പേറിയ നേരം
അരികിലൊരു താങ്ങായി നിന്നവൾ
അനാഥർ
വീടാണെന്ന്
തോന്നിക്കുന്ന ചിലരുണ്ട്!
ഓടി വരുമ്പോൾ
കെട്ടിപ്പുണരുമെന്ന്,
പിന്നിലേക്കൊഴുകുന്ന പുഴ
ഓർമ്മകൾ
ചിലപ്പോൾ
പിന്നിലേക്കൊഴുകുന്ന
പുഴ പോലെയാണ്.
ചിത്രം
ഞാൻ വരയ്ക്കാത്ത ചിത്രം
നീ മറന്നു വച്ച് പോയ
സ്വപ്നങ്ങളിൽ
തട്ടി തടഞ്ഞു വീഴുന്നുണ്ട്
ശതാസക്ത
ചിത്രകാരിയായ
പഴയ കൂട്ടുകാരിയെ
ദീർഘ വർഷങ്ങൾക്കിങ്ങേപ്പുറത്ത്
വീണ്ടും കണ്ടുമുട്ടിയപ്പോൾ..
ശേഷം കാഴ്ചയിൽ പ്രതിബിംബിക്കുന്നതെല്ലാം ഇങ്ങനെയാണ്…
ഇന്നലെ ഞാൻ
നോക്കുമ്പഴെല്ലാം മിഴിച്ചു മേലെ
നഗരത്തിൻ പഴുത്ത
വ്രണ,ക്കണ്ണുപോൽ ചന്ദ്രൻ.
വീണ്ടെടുപ്പ്
മലയിറങ്ങി
മൂന്നാംനാളിലും
അയാളുടെ കണ്ണുകളിൽ
ഗ്രാമം നിറഞ്ഞുനിൽപ്പുണ്ടായിരുന്നു.