മനുഷ്യനെ മനുഷ്യനോട്‌ ചേർത്തണയ്ക്കുന്ന രണ്ടു നീലമത്‍സ്യങ്ങൾ

"എന്റെ പേര് മനുഷ്യൻ" എന്ന് ഒരു കഥാപാത്രം ആദ്യമായി സംസാരിക്കുന്നിടത്ത്, നോവൽ അവസാനിപ്പിക്കുന്നു. അപ്പോഴും, വായനക്കാരിൽ കഥ തുടരുകയാണ്. നമുക്ക് ഏറെ പരിചിതമായ, അല്ലെങ്കിൽ നാം കണ്ടും കേട്ടും പരിചയിച്ച പ്രമേയത്തെ, തികച്ചും രാഷ്ട്രിയ പ്രാധാന്യത്തോടെയും സാമൂഹിക പ്രതിബദ്ധതയോടെയും, അവതരിപ്പിക്കുന്ന ഒരു നോവലാണ് "രണ്ട് നീലമത്സ്യങ്ങൾ" എന്ന് പറയാം.

‘ദ കൗൺസിൽ ഡയറി’ എന്ന എഴുത്തു വിസ്മയം

രണ്ടായി വിഭജിക്കപ്പെട്ട ഒരു സമൂഹത്തിന്റെ നടുവിൽ നിന്നാണ് കഥ ആരംഭിക്കുന്നത്. വിഭജനം ഓരോ വ്യക്തിയിലും അവരുടെ ചുറ്റുപാടുകളിലും കൊണ്ടുവരുന്ന മാറ്റങ്ങളെ, ആ വിഭജനം കൊണ്ട് നഷ്ടങ്ങൾ മാത്രം സംഭവിച്ചവരുടെ ഭാഗത്ത് നിന്ന് പറയുന്ന രീതിയാണ് നോവലിസ്റ്റ് സ്വീകരിച്ചിരിക്കുന്നത്.

ഹൃദയത്തിലേക്കുള്ള കുറെ കത്തുകൾ

വ്യക്തികൾ നേരിടുന്ന ദുരന്തങ്ങളാണ് ചന്ദ്രബാബുവിന്റെ കഥകളുടെ പ്രത്യേകത. ഒരു പക്ഷെ ഇത്തരം ദുരന്ത കഥാപാത്രങ്ങൾ നേർക്കാഴ്ച്ചയായി വന്ന ഒരു ഗ്രാമീണ പശ്ച്ചാത്തലം ഹൃദയ ഭിത്തിയിൽ കോറി വരഞ്ഞു കിടക്കുന്നതു കൊണ്ടാകാം അവ കഥകൾക്കു വിഷയമാകുന്നത്.

കുടുംബം മലയാളനോവലിൽ ( ഡോ.അമ്പിളി എം വി ) – പുസ്തക പരിചയം

കുടുംബം മലയാളനോവലിൽ എന്ന ഡോ.അമ്പിളി എം വി യുടെ പുസ്തകം കുടുംബഘടനയുടെ വികാസ പരിണാമങ്ങളെയും മലയാള നോവലിലെ കുടുംബ ബന്ധങ്ങളെയും അന്വേഷണ വിധേയമാക്കുന്നു.

പുഴയ്ക്ക് ഒരു പൂവും നീരും ( എം. ടി. രവീന്ദ്രൻ )

'ഈ പുഴ ഞങ്ങളുടെ അമ്മയാണ്' …. എന്നു പറഞ്ഞു കൊണ്ടാണ് രവിയേട്ടന്‍റെ ( എം.ടി .രവീന്ദ്രന്‍ )‘പുഴയ്ക്ക് ഒരു പൂവും നീരും ’ എന്ന ഓര്‍മ്മപുസ്തകം വായനക്കാരനെ പോയകാലത്തിന്‍റെ സുഗന്ധം വിശുന്ന ഓര്‍മ്മകളിലേക്ക് ക്ഷണിക്കുന്നത്.

കസ്തൂർബാ – സ്ത്രീശക്തിയുടെ പ്രതിരൂപം (കെ.ആർ സരിതകുമാരി)

ഗാന്ധിജിയുടെ സഹധർമിണി എന്ന നിലയിലാണ് കസ്തുർബയെ മിക്ക ജീവചരിത്രകാരന്മാരും വിലയിരുത്തിയതും പുസ്തകമെഴുതിയതും. എന്നാൽ ബായുടെ വ്യക്തിത്വം യഥാതഥം വിശകലനം ചെയ്യുന്ന ജീവചരിത്രപുസ്തകങ്ങൾ വിരളമാണ്, പ്രത്യേകിച്ചും മലയാളത്തിൽ.

അക്കരക്കഥകൾ

പ്രശസ്‌ത എഴുത്തുകാരൻ വൈശാഖൻ മാഷ് എഡിറ്റ് ചെയ്ത് ചിന്ത പുബ്ലിഷേഴ്‌സ് പ്രസിദ്ധീകരിച്ച കഥാസമാഹാരമാണ് 'അക്കരക്കഥകൾ'.

കാമുകനെ ആവശ്യമുണ്ട് (സോയ നായർ – കവിതാസമാഹാരം)

കാമുകനെ ആവശ്യമുണ്ട് എന്ന പുസ്തകം ഒട്ടനേകം വിഷയങ്ങളെ പ്രതിപാദിക്കുന്നു. നമുക്കുചുറ്റുമുള്ള ആനുകാലികപ്രസക്തിയുള്ള വിഷയങ്ങളാണ് എല്ലാം.

മോഹനാരാമത്തിലെ കല്പനാകുസുമങ്ങൾ

ഈ സമാഹാരത്തിലെ ഓരോ മുക്തകവും സൗന്ദര്യത്തിന്റെ ആത്യന്തികഭാവങ്ങൾ പ്രതിഫലിപ്പിക്കുന്ന ഭാവനാരത്നങ്ങളാണ്. വികാരങ്ങളുടെ സമ്മോഹനത്വം വാക്കുകളിൽ സന്നിവേശിപ്പിച്ച് വാക്കുകളെ തിളക്കമുള്ള വൈഡൂര്യങ്ങളാക്കി മാറ്റുന്ന ജാലവിദ്യ നൈസർഗികമായി സ്വായത്തമായ കവിയാണ് ശ്രീ മോഹനൻ മൂലയിൽ

വർത്തമാനകാലത്തോട് കലഹിക്കുന്ന പെൺനോട്ടങ്ങൾ

ഈ സമാഹാരത്തിലെ മിക്ക കവിതകളെയും പെൺപക്ഷകവിതകൾ എന്നതിലുപരിയായി, പെണ്ണവസ്‌ഥകൾ തുറന്ന് കാട്ടുന്ന പെണ്ണൂക്കുള്ള കവിതകൾ എന്ന് വിലയിരുത്തുന്നതാവും ഏറെ അനുയോജ്യം.

Latest Posts

error: Content is protected !!