പി വി സൂര്യഗായത്രി
ഞാനും വേതാളവും
എന്നും
വേട്ടയാടുന്നതാണ്
ഇപ്പൊ പോകും
നിന്നെ വിട്ടെന്ന മട്ടിൽ
ഈ നിഴലെന്നെ.
അഞ്ജലീ ബദ്ധ
കേറുവാനാരുമില്ല
വെള്ളമിരച്ചെത്തും തുളവീണ
കൊട്ടവള്ളം കണക്കെയിളകുമിരു -
വഴിക്കണ്ണുകളിലൊന്നിലും.
അജാമിള മോക്ഷം
വരമ്പിൽ
മൃതിയിലമ്പേ
തോറ്റു പോയൊരു
കൃഷിക്കാരന്റെ മുഖംമൂടി.
കണ്ണെത്താ ദൂരത്തോളം
പടർന്ന പതിര്
നരച്ച സടപോൽ ജടിലം.
ശിലാസനം
കാറ്റിൽ വിറകൊള്ളും
കവുങ്ങിൻ പൂക്കുല കയ്യിലേന്തി,
മലമേൽ തുള്ളിയുറയും
പടിഞ്ഞാറേ സൂര്യൻ, താഴെ;
പ്രേതവനത്തിൻ തീക്കടവിൽ ഗരുഡായോഗം കാക്കുന്നു
ചിതാഭസ്മ വിഭൂഷിത
ചേലയ്ക്കുള്ളിൽ
ആവിപിടിക്കും മൂവന്തിയവൻ,
രാവേറെയടുക്കുംകാലം
ആറടിനീളും
പ്രേതവനത്തിൻ തീക്കടവിൽ
ചന്ദ്രികതേച്ചു കുളിക്കുന്നു.
ഒരു ജന്മം ധൃതിയിൽ കഴിച്ചപോലെ…
നിലയില്ലാക്കയത്തിനോളക്കയർ
ചുറ്റിവരിഞ്ഞിരുട്ടിൽ,
ഹതാശയായ്
നിൽക്കക്കള്ളിയില്ലാ,തുഴറുന്നു ഞാൻ.
സ്ലീപ് പരാലിസിസ്
ആശുപത്രി-
ക്കിടക്കയിലാണെന്ന് തോന്നി.
രണ്ടാംനാളും
തളരും നീണ്ട-
പാതിയുറക്കത്തിലൊരു നിഴൽ
സ്ഥലജല വിഭ്രമം
മുറ്റത്ത്
ഞെട്ടറ്റ് വീണൊരു
നരച്ച പൂവിൻ
മൃതദേഹംപോലൊരു
പുലർവെട്ടം.
മൂടൽമഞ്ഞ് വീണ കണ്ണാടിയിൽ നോക്കുമ്പോൾ…
ഒറ്റയ്ക്കിരിക്കുമ്പോൾ
പുതിയ വീടിന്
അളിഞ്ഞ ജഡത്തിന്റെ
തണുപ്പും മിനുപ്പും.
ചോരവെയിൽ പെയ്ത പാടങ്ങൾ
പിന്തിരിഞ്ഞ്
നടക്കാനായുന്തോറും
കടയ്ക്കൽ കത്തി വെച്ചപോലെയുള്ള
ആ കരിനിഴൽ
നിങ്ങൾ കരുതും പോലെയല്ല,
വെറും തല്ലിപ്പൊളിയാണത്
















