രമ പ്രസന്ന പിഷാരടി
സ്വപ്നമേ
സ്വപ്നമേ!
ഉലഞ്ഞുടഞ്ഞെങ്കിലും-
ഇലച്ചീന്തിലിത്തിരി-
പച്ചപ്പിൻ്റെ ശ്വാസമായ്
നീ നിൽക്കുന്നു.
ഓണഗ്രാമം
പാതയോരത്തുണ്ട് പണ്ടമ്മ നട്ടതാം-
പൂവാക, ചെമ്പകം, മാവ്
അമ്മ നട്ടില്ലൊരേടത്തുമാ തുമ്പയെ
കണ്ണുനീർപ്പുല്ലിനെ പക്ഷെ
അമ്മയെ എഴുതുമ്പോൾ
അമ്മയെ വായിക്കുവാൻ
ഹൃദയം തുറന്നപ്പോൾ
കണ്ടതൊരാമ്പൽപ്പൂ-
വിന്നിതളും, കദംബവും
ശാന്തിനികേതനം
അന്തി ചോക്കുന്നതിൻ മുൻപേ-
നടന്ന് കണ്ടന്നാ പ്രശാന്തമാം മണ്ണ്..
മിണ്ടൽ
മിണ്ടാതിരിക്കുന്നതെന്തെന്ന് ചോദിച്ച-
സന്ധ്യയോടൊന്നും പറഞ്ഞില്ലനന്തത!
സൗരയൂഥം
സൂര്യനെ കാണുക, ദൂരെയാവിണ്ണിന്റെ-
ലോകങ്ങളാകെ ദീപാന്വിതം മുന്നിലെ
ഭൂമിയെ, വംശവൃക്ഷങ്ങളെ, നേരിന്റെ
താരകൾ മിന്നും നഭോ മണ്ഡലങ്ങളെ;
വിധി
നീ തന്നെനിക്കായൊരഗ്നിജ്വാലാശില,
നീ തന്നെനിക്കായരക്കില്ലമായിരം
നീ വിധീ, നീ തന്നു വൻകൊടുങ്കാറ്റുകൾ
നീ തന്നു വേനലും, വർഷവും, ശൈത്യവും
അലെഗളു
അലകൾ....
ഉയർന്നേറിത്താഴുന്ന
മണൽത്തട്ടിൽ
എഴുതാനിരിക്കുന്ന
കാറ്റിൻ്റെ
കൈതോലകൾ!
പരിപാലനം
ആരിന്നു കാറ്റിനെ കയ്യാലെടുക്കുവാൻ-
കാർമേഘമൊന്നിൽ വരുന്നു
മേഘമൽഹാറിൻ മഴത്തുള്ളിയിൽ തൊട്ട്
പാട്ടു പാടാനായ് വരുന്നു
ഓഗസ്റ്റ്
ഋതുവെഴുത്തിൻ്റെ സ്നിഗ്ദ്ധമാം ഭാഷ നീ-
സ്മൃതി വിലങ്ങഴിക്കുന്ന മണ്ണാണ് നീ










