കൃഷ്ണകുമാർ ടി.കെ കൈപ്പട്ടൂർ
ഇല
വല്ലാതെ ഉലഞ്ഞ് നിന്ന ആ മരക്കൊമ്പിലെ അവസാന'ഇലയും പൊഴിയും വരെ കാറ്റ് വീശിക്കൊണ്ടേയിരുന്നു.
ഞാൻ
എൻ്റെ പേര് എന്നിൽ നിന്ന് മായ്ക്കപ്പെട്ട ദിവസമായിരുന്നു അത്. തിരിച്ചറിയുന്ന അടയാളെങ്ങളെല്ലാം മാഞ്ഞ് എണ്ണവറ്റിക്കരിയുന്ന മണമുള്ള നിലവിളക്കിൻ നാളത്തിൽ ഉമ്മറത്തിണ്ണയിൽ ഒരു കാഴ്ചയായ് ഞാൻ കിടന്നു.