ഉണ്ണികൃഷ്ണൻ കൊട്ടാരത്തിൽ
മറവി
അതിഗൂഢമാം നിലാവിന്റെ ഉച്ചിയിൽ
നീ പ്രണയ മുന്തിരിവള്ളി പടർത്തവേ
അകലെ എങ്ങോ വിഷാദമായ് പൂക്കുന്ന
വിരഹനൊമ്പരം ഓർത്തെടുക്കുന്നു ഞാൻ
ആൽമരം
നീ വരച്ച ആൽമരത്തിന്റെ
വള്ളിയിൽ തൂങ്ങി
കവിതയിലേക്ക് പറക്കണം
കാവൽ
മേൽക്കൂരയില്ലാത്ത
എന്റെ വീട്ടിൽ
മേഘങ്ങൾ അതിഥികളല്ല
വളർത്തു ചെടികളാണ്
വീട് മാറ്റം
കടൽത്തീരത്തുള്ള എന്റെ വീട്
പറിച്ചു നടുക പ്രയാസകരമാണ്.
ഒരിന്ത്യൻ കവിയുടെ അഭിമുഖം
ട്രാക്ടറുകൾ പിഴുതെടുത്ത
പ്രാണന്റെ മുന്നിലാണ്
ഞാൻ
എന്റെ കൊയ്ത്തുപാട്ടുകൾ സമർപ്പിച്ചത്.








