പി വി സൂര്യഗായത്രി
മൃതിപൂക്കും കാലത്ത് മരം കിളിർക്കുമ്പോൾ
ഭുജശാഖകൾ തെല്ലുയർത്തി
നട്ടുച്ചയിൽ നോക്കുകുത്തിപോൽ
തെരുവിൻ നിലക്കണ്ണാടി നോക്കി
സാരിയഴിച്ചു തുടങ്ങി
കാഴ്ചയിൽ വെറും മരമായൊരുത്തി.
ക്യൂലക്സ്
അന്തിക്ക് കുളക്കടവിന്റെ
പൊക്കിൾച്ചുഴിവിട്ട്
നക്രതുണ്ഡികൾ
കനത്ത മൂളിച്ചയുമായി
തലകുത്തിക്കഴുകുന്നുണ്ടി-
രുട്ടിലേറെനാൾ.
കടലിനുമധ്യേ മുപ്പത്തൊന്ന് വിളക്കുമരങ്ങളും രണ്ടോട്ടുരുളിയും
പാതിചാരിയ
ജനാലയിലൂടെ നോക്കുമ്പോൾ
പൊത്തുപോലിരിപ്പുണ്ട്
കുമ്മായമിളകിയ
മാനത്തെച്ചുവരിന്മേൽ പകലോൻ.
അച്ഛനെപ്പോലെ ഒരാൾ
ചെരിപ്പിടാതെ
നടന്നുപോകുന്നു
ഒരാൾ.
അച്ഛന്റെ
അതേ നടത്തം
പൊടിപ്പും തൊങ്ങലും
പണ്ട്,
നീണ്ടുമെലിഞ്ഞൊരു
വളഞ്ഞ വഴിയുണ്ടായിരുന്നു
പ്‌രാന്തി മാതുവിന്റെ വീട്ടിലേക്ക്.
ഓർക്കാപ്പുറത്ത് പിഞ്ഞിയ എംബ്രോയിഡറി
ഓർക്കാപ്പുറത്ത് പാട്ടി പോയത് മുതൽ
അന്തിനേരമാവുമ്പോഴേക്കും
വീട്ടിലേക്ക് എല്ലാ കാറ്റും
മതിലും ചാടി വരുന്നു,
ക്ളീഷേ എക്സ്പ്രസിലെ നെഗറ്റീവ് ഷേഡുള്ള പെൺകുട്ടി
പെൺകുട്ടി
റെയിൽവേ സ്റ്റേഷനിൽ വന്നു നിൽക്കുന്നു.
എപ്പോഴും കടുംമഞ്ഞയിൽ
നിറം മങ്ങിയ സാരി
റെയിൽപാതയിൽ കാണുന്നു
ഛിന്നമസ്ത
നട്ടുച്ചക്ക്
ഇന്നലെയും കണ്ടു ഞാൻ
തൊടിയിൽ കശുവണ്ടി മുഖമുള്ള
ഗാന്ധിയപ്പൂപ്പനെ.
ഒപ്പാരി
മുടിപിന്നി സൈഡ് ബ്രയിഡ് ചെയ്ത്
ഞൊറികളൊതുക്കി
കണ്ണാടിയിൽ നോക്കി നിൽക്കവേ
പിന്നിൽ മഴ പെയ്തു
റദ്ദ് ചെയ്യപ്പെട്ട ചരിത്രം മുഷ്ടി മടക്കുന്നു
ഈ ടാറിടാത്ത റോഡരികിലെ
കൈവരികൾ ദ്രവിച്ച
പൊളിഞ്ഞ പാലമുള്ള തോട്
പുഴുത്തു പോയി.