ഗീത തോട്ടം
അഹല്യ
കൺകോണിനാലൊന്നുഴിഞ്ഞുണർത്തൂ രാമ
ഭൂമിയിൽ ശിലയായ് കിടക്കുമെന്നെ
പേർ വിളിച്ചെന്നെയുണർത്തുക നീയാത്മ
ചൈതന്യമുള്ളിൽ തളിർക്കുവാനായ്.
സ്നിഗ്ദ്ധാംഗുലീസ്പർശമേകൂ മഹാമോഹ
പാപശാപത്തിനാൽ മുഗ്ദ്ധയാം ഞാൻ.
ആത്മവിചിന്തനം ചെയ്കയാണായിരം
സംവത്സരങ്ങളായ് കാനനത്തിൽ.
ഞാനഭിശപ്ത പരിശാപഗ്രസ്ത ഹാ
ദേഹദാഹം പൂണ്ട മോഹമുഗ്ദ്ധ
നീ വരൂ ഹേ രമണീയരാമ ചാരു-
പാദരേണുക്കൾ പതിച്ചുപോകാൻ
നിൽക്കാതരക്ഷണം പോലും വിലോലമാം
കാറ്റുപോലെന്നെക്കടന്നുപോകൂ.
പാപം കനത്തുറഞ്ഞൊരു...







