അടയാളപ്പെടാതെ പോയത്

വരഞ്ഞുതീർന്ന
ചിത്രങ്ങളിൽ,
എവിടെയൊക്കെയോ
നാം ഉണ്ടായിരുന്നു.

പറഞ്ഞു തീർന്ന
കുഞ്ഞുകുഞ്ഞു
സ്വകാര്യങ്ങളിൽ
പലപ്പോഴും നാം
മാത്രമായിരുന്നു.

മുറിഞ്ഞുപോയ,
പതറിയ ശബ്ദങ്ങളിൽ
ചിലപ്പോഴെങ്കിലും
നാം മാത്രമായിരുന്നു.

ഒരു വിതുമ്പലിൽ,
ചിതറിപ്പോയ വാക്കുകളി-
ലെവിടെയൊക്കെയോ
നാം അവശേഷിച്ചിരുന്നു.

ഇങ്ങനെ
നമുക്കിടയിൽ മാത്രം
അവശേഷിച്ചതുകൊണ്ടാവാം
ഒന്നും അറിയാതെ പോയതും,
അടയാളപ്പെടാതെ പോയതും.

മലപ്പുറം ജില്ലയിൽ കാലിക്കറ്റ്‌ യൂണിവേഴ്സിറ്റിക്കടുത്ത് ചേലേമ്പ്രയിൽ താമസം. ഓൺലൈൻ മാധ്യമങ്ങളിലും മാഗസിനുകളിലും ആനുകാലികങ്ങളിലും സമാഹാരങ്ങളിലും കവിതകൾ എഴുതിയിട്ടുണ്ട്. ആകാശവാണിയിൽ കവിത അവതരിപ്പിച്ചിട്ടുണ്ട്. നിലവിൽ കാലിക്കറ്റ്‌ സർവകലാശാലയിൽ ജോലി ചെയ്യുന്നു.