
മരണമെത്തും നേരം
നീ എന്നിൽ
നിറഞ്ഞുനിൽക്കണം…
പറയാൻ ബാക്കിവെച്ച
കദനങ്ങളപ്പോഴേക്കും
ഓർത്തെടുക്കണം…
എന്നോടെന്നോ
പറഞ്ഞ, പിന്നീട് മറന്ന
ഇഷ്ടങ്ങളപ്പോഴുള്ളിൽ
നിറഞ്ഞുനിൽക്കണം…
പെയ്തുതീരാൻ
കാത്തുകിടക്കും
മാരിക്കാർപോലെ
കദനങ്ങളുള്ളിൽ
തിമിർത്തുപെയ്യണം…
പിന്നേ, ഉള്ള് നിറഞ്ഞ്
നിനക്ക് ഉപചാരം ചൊല്ലി
പിരിഞ്ഞുപോകണം.









