ദേവമനോഹർ
തീർപ്പ്
തിങ്ങി നിൽപ്പാണു
കാഴ്ചകൾ കൺകളിൽ
വിങ്ങി നിൽപ്പാണു
കാലമെന്നോർമ്മയിൽ.
യാത്ര
കാറ്റു തൊട്ടാലണയുന്ന നാളമായി
കാത്തു നിൽപ്പൂ, ഞാനീ വഴിത്താരയിൽ
ഏറെ നേരമില്ലീ യാത്ര തീരുവാൻ
പാതിരക്കാറ്റുലയുന്നു, ചുറ്റിലും
ഗാസ
നിലവിളികൾ വരിഞ്ഞുമുറുക്കിയ
പകലുകൾ ഉറങ്ങുന്ന
മുറിയാണ് ഞാൻ.
ജീവൻ എരിഞ്ഞു തീരുന്ന
രാച്ചിതകളിലെ കനൽ നോവ്
പെയ്തുനിറയുന്നു.
ഓർമ്മ
ഒരു മഴച്ചാറൽമാത്രം മതിയെനിക്കരു
മയോടെ നിന്നോർമ്മയിൽ മുങ്ങുവാൻ
ഒരു നിലാവെളിച്ചത്തിൻ്റെ നേരിലായ്
അപഹരിക്കപ്പെടുന്ന അരിക്കൊമ്പൻമാർ….
തീയുണ്ടകൾ തറഞ്ഞോരുയിരിൻ
നോവൂർന്ന് നനഞ്ഞു ചോന്ന
കാടകങ്ങൾ….
ഓണമാണുനീ….
ചുറ്റുമിപ്പാതിര നട്ടു പോറ്റുന്ന
കുറ്റിരുട്ടിൻ കനം തൊട്ടു നിൽക്കവേ
ഒറ്റയാവുന്ന പോലൊരു തോന്നലിൻ
ചുറ്റുകൾ മുറുകുന്നു,മൗനമായി.
നായാട്ടിൻ്റെ ഇരുൾവഴികൾ …
തേമ്പാവിൻ്റെ കിളരത്തിലുള്ള കവിട്ടയിൽ ഇരുളിൻ്റെ അനന്തതയിലേക്ക് കണ്ണുനട്ടിരുന്ന പൊക്കൻ പെട്ടെന്ന് മുന്നോട്ടാഞ്ഞ് കണ്ണും കാതും കൂർപ്പിച്ചു. അടുത്ത ക്ഷണത്തിൽ വിരലുകൾ വായിലോട്ട് കയറ്റി നാവിനെ മെരുക്കി മലയണ്ണാൻ ചിലയ്ക്കുന്നതു പോലെ മൂന്നു തവണ ശബ്ദമുണ്ടാക്കി.
ചില തുടർച്ചകൾ
മഴയുറങ്ങുന്ന കരിമുകിൽ
കൊരുത്തൊരു മാല
കൊടുങ്കാറ്റിൻ്റെ സാക്ഷ്യത്തിൽ
വൃഥാ ….
ഒരു മഴയായിരുന്നു
ഉടഞ്ഞു ചിന്നിയത്….
വെയിൽ കുടിച്ചു വെന്ത
ഹരിത സ്വപ്നങ്ങളിലേക്ക്…
കാലം കുമ്പിടുമ്പോൾ …
ഇല്ല, നോവിക്കാനാവില്ല കാലമേ
കൈവിലങ്ങുകളെന്നേ അഴിഞ്ഞു പോയ്.
നോവു ചെത്തിമിനുക്കിയ പാതകൾ
ചോര വീഴ്ത്തിക്കടന്ന കിനാവുകൾ.