വി.എസ്. സുരേന്ദ്രൻ
സ്വാർത്ഥമോഹങ്ങൾ
ഞാനും മരിക്കും,നീയും മരിക്കും
എന്തിനാണിന്നു നാം കൊമ്പുകോർക്കുന്നു?
കാലം ഗമിക്കും കോലം നശിക്കും
എന്തിനാണിന്നു നാം ശണ്ഠകൂടുന്നു?
കവികളോട്
മൂർച്ച കൂട്ടേണ്ടേ! കരവാളെടുക്കുക
രാകിരാകി നീ കൂർപ്പിച്ചു വയ്ക്കുക
കാലം വരയ്ക്കുന്ന കോലങ്ങളിൽ കദന-
ചിത്രങ്ങളെത്രയോ കാണുന്നു നിത്യവും.
എവിടെയാണീശ്വരൻ
"കണ്ണുകാണാത്തവൻ
കാതുകേൾക്കാത്തവൻ
നെഞ്ചിലായിത്തിരി-
സ്നേഹമില്ലാത്തവൻ"
ഒരുയാത്ര
ഒരുയാത്രപോകുവാൻ
പുലർകാലവേളയിൽ
ഒരു ചത്വരത്തിലായ് വന്നുനിൽക്കേ
കറുത്തവൻ
കറുത്തവന്റെ കരളിലായി കനലെറിഞ്ഞു നീ
പരുഷവാക്കുകൊണ്ടവന്റെ മനസു നീറ്റി നീ
കണ്ണുനീരിലഴലുകോർത്തു മാലനൽകി നീ
കഴുത്തിലിട്ടവൻ നടന്നു ദുഖഭാരത്താൽ.
മതാന്ധത
ഒരുകാലത്തഖണ്ഡഭാരതത്തിൽ നമ്മൾ
ഒരുമതൻ പെരുമയിൽ കഴിഞ്ഞതല്ലേ?
ഒടുവിലായവരെത്തി ഭരിച്ചുനമ്മേ
ഒരുമയെത്തകർത്തു മതവിഷംചുരത്തി
ആവാസം
പ്രചണ്ഡ ഭൂമിയിതെങ്ങനെ?
പ്രകമ്പനത്തിൻ ഫലമാണോ?
പ്രദക്ഷിണത്തിൻ വഴികാട്ടും
പ്രപഞ്ച ശില്പിയതാരാണോ?
കർമ്മഫലം
ജന്മജന്മാന്തര കർമ്മഫലങ്ങളെ
ആജീവനാന്തം അനുഭവിക്കുന്നോ ?
മന്വന്തരങ്ങളായിവിടെ വസിയ്ക്കും
ഇരുട്ടും വെളിച്ചവും
ഉഷസിലുന്മേഷം കോരിച്ചൊരിഞ്ഞു നീ
എൻപടിവാതിലിൽ മുട്ടിയെന്നോ?
നിദ്രാവിഹീനനായാരാത്രിയെൻ ചിത്ത -
മേറെ വിഷാദാർദ്ര മായിരുന്നു.
പത്തുമണിപ്പൂ
ചെറുതേനീച്ചക്കുഞ്ഞുങ്ങൾ
തേനുണ്ണാൻ വന്നെത്തുമ്പോൾ
പത്തുമണിപ്പൂ വിടരാതെ
മൊട്ടുകളായി നിൽക്കുന്നു








