രാജൻ പെരളം
കാത്തിരിപ്പ്
സദ്യ ഒരുക്കി
എല്ലാവരും വന്നു
പരസ്പരം വർത്തമാനങ്ങളിൽ
ചിരിച്ചു
പിരിയുമ്പോൾ
പിൻവിളി
ചൊല്ലി മറന്ന
കവിതയെങ്കിലും
കാതോർത്ത്
വാക്കിൻ
ഇടവഴിയിൽ
നിൽക്കുകയാണ്
നാം
അവൾ
പുലരി
ചായ പാത്രത്തിൽ
തിളച്ചു തൂവാതെ
പൊടിയിട്ട് പകുത്ത്
പിന്നെയും
ആറി തണുക്കു വോളം
വിണ്ടും തിളച്ചു.
പുസ്തകം
വായിച്ചു തുടങ്ങിയ
പുസ്തകത്തിലെ
പേജുകൾ
കീറിയിരിക്കുന്നു
കവിത
നനുത്ത
വാക്കിനാൽ
അമ്മയെപ്പോലെ
ശ്രദ്ധയില്ലെന്ന്
ശാസിച്ച്








