പ്രേംകൃഷ്ണൻ
ഒന്നുമില്ലാതെ
നഷ്ട്ടങ്ങളുടെ വേലിപ്പടർപ്പുകളിലിരുന്ന്
ലാഭങ്ങളുടെ മതിലുകൾ
ചൂണ്ടി കാട്ടി പറന്ന് പോയ
മഞ്ഞക്കിളിയും കാറ്റും
എങ്ങോ മറഞ്ഞു പോയി.
നാല് സമയങ്ങൾ
ഉടുതുണി മാറാത്ത ചക്രവാളമേ
നിന്നിൽ പറ്റിയ ആകാശത്തിൻ്റെ മണങ്ങളിൽ
ഞങ്ങളുടെ ആയുസിൻ്റെ
അടരുകളുണ്ടോ !
നിറങ്ങളിൽ നിഴൽ മിണ്ടുമ്പോൾ
പാവം കറുപ്പേ..
വിളിക്കരുതങ്ങനെ
സാധരണത്തമേ..







