സ്പർശം

പുഴയുടെ തുടക്കമറ്റത്ത്-
കുന്നിനോടൊപ്പം
വിരൽ പിടിച്ച്‌ മഴ

ഒഴുകി വന്നൂ മണ്ണ്
ഇലകൾ ചില്ലകൾ
മരങ്ങൾ മലതന്നെയും

കാഴ്‌ച അത്രയുമെത്തുമോയെന്ന്
വിസ്മയപ്പെട്ട്
നോക്കാനായുമ്പോഴേക്കും
പെയ്ത് തീർന്നുപോയി

നനവും തണുപ്പും
ഓർത്തുവെക്കാൻ
മണ്ണിൽ ഉറവകൾ-
പൊട്ടിയരുവിയായ്
മഞ്ഞ് തൊട്ടു
വെയിൽ തൊട്ടു-
വറ്റി വേനലായ്‌
മണൽ പഴുത്തു

ഒരു സ്പർശസ്മൃതിയിൽ
നിറയുന്ന മനസ്സായി
മഴയിൽ നദി

കൊച്ചി സർവ്വകലാശാലയിൽ സീനിയർ സ്കെയിൽ അസിസ്റ്റന്റ് ലൈബ്രേറിയൻ. രണ്ട് കവിതസമാഹാരങ്ങൾ പ്രസിദ്ധീകരിച്ചു.