
പുലരി
ചായ പാത്രത്തിൽ
തിളച്ചു തൂവാതെ
പൊടിയിട്ട് പകുത്ത്
പിന്നെയും
ആറി തണുക്കു വോളം
വിണ്ടും തിളച്ചു.
ഉച്ച വേവുന്നുണ്ട്
കലത്തിൽ
തിളച്ചൂറ്റുവോളം
രുചി കൊത്ത്
അരിഞ്ഞും
അരഞ്ഞും
തിളച്ചും വെന്തും
കെട്ടുപോയ
വിശപ്പ്.
രാത്രി
ഒടുങ്ങാത്ത വിശപ്പിന്
വെന്തും
രുചിക്കാതെ വിളമ്പിയും
രുചി കെട്ട് തണുത്ത
വെണ്ണീർ
പായയിൽ രുചിയില്ലാതെ
പിടഞ്ഞു
കത്തുകയാണവൾ.








