Home Authors Posts by സതീശൻ എൻ വി

സതീശൻ എൻ വി

14 POSTS 0 COMMENTS
കുട്ടനാട്ടിൽ ജനിച്ചു. പത്രപ്രവർത്തനത്തിൽ ബിരുദാനന്തര ഡിപ്ലോമ. വനം വകുപ്പിൽ ഫീൽഡ് ഓഫീസറായിരുന്നു. 2021 ൽ ഫോറസ്റ്റ് റെയിഞ്ച് ഓഫീസർ തസ്തികയിൽനിന്ന് വിരമിച്ചു. വകുപ്പിൻ്റെ അരണ്യം മാസികയുടെ അസി. എഡിറ്ററായി ദീർഘകാലം പ്രവർത്തിച്ചു. നിരവധി ലേഖനങ്ങളും ഡോക്യുമെൻ്ററികളും പത്ര - ദൃശ്യമാധ്യമങ്ങൾക്കായി ഒരുക്കിയിട്ടുണ്ട്. 'ആരണ്യകം' എന്ന പേരിൽ വനം പരിസ്ഥിതി വിഷയങ്ങൾ മാത്രം കൈകാര്യം ചെയ്യുന്ന ഒരു യൂട്യൂബ് ചാനൽ ഉണ്ട്.

കാട് കാതിൽ പറഞ്ഞത് – 14

മേടമെത്തും മുമ്പേ കാട്ടുകൊന്നകൾ വിഷുക്കണിയൊരുക്കി കാത്തിരിക്കാറുണ്ട്. ഒരു പച്ച ഇലപ്പുഴു മഞ്ഞപ്പാപ്പാത്തിയിയി ഉടലഴക് മാറുന്നതുപോലെ കൗതുകകരമാണത്. കറുത്ത വനമണ്ണിൽ കുരുത്ത പച്ചപ്പുൽപ്പരപ്പിൻ്റെ മാറിൽ അപ്പോൾ പുത്തൻ സ്വർണ്ണത്താലിപോലെ കൊന്നപ്പൂവിതളുകൾ പതിഞ്ഞുകിടക്കുന്നുണ്ടാകും.

കാട് കാതിൽ പറഞ്ഞത് – 13

പല അധ്യായങ്ങളിലായി ഞാൻ കാടിൻ്റെ കഥകൾ പറയുന്നുണ്ട്. ഒന്നുചോദിക്കട്ടെ, എത്രപേർ വനയാത്രകൾ നടത്തിയിട്ടുണ്ട് ? കാട്ടിലൂടെ കുറച്ചേറെ നടക്കണം എന്ന ആഗ്രഹത്തോടെയുള്ള യാത്രകൾ ?

കാട് കാതിൽ പറഞ്ഞത് – 12

എന്നിട്ടുമെന്താണ് കുഞ്ഞ് നെറ്റികൊണ്ട് എത്ര തട്ടിയിട്ടും ആഞ്ഞുവലിച്ചിട്ടും അകിട് ചുരത്താത്തതും പാൽ കിനിയാത്തതും ? എന്തൊരുറക്കമാണ് ഈ അമ്മ ! കുഞ്ഞിന് വിശുന്നു തുടങ്ങിയിട്ട് നേരമെത്രയായി ?

കാട് കാതിൽ പറഞ്ഞത് – 11

ഏറ്റവും സുന്ദരമായ കാടേതാണ് ? ആ ചോദ്യം ഒരുപാട് പേർ എത്ര തവണയാണ് ചോദിച്ചിട്ടുള്ളത് ! ഓരോ വനയാത്രയിലും ഞാൻ സ്വയം ചോദിച്ച ആദ്യ ചോദ്യങ്ങളിലൊന്നും അതാണ് !!

കാട് കാതിൽ പറഞ്ഞത് – 10

അവരുടെ രൂപം ഞാൻ സങ്കല്പിച്ചു നോക്കി. നീർപ്പക്ഷികൾ മുതൽ നീലത്തിമിംഗലങ്ങൾ വരെയുള്ള നീണ്ടനിര അത്താഴപ്പട്ടിണിയുടെ ആവലാതിയുമായി എൻ്റെ ബലിച്ചോറുണ്ണാൻ വന്നിരിക്കുന്നു !

കാട് കാതിൽ പറഞ്ഞത് – 9

കന്യാ വനമംഗളേ … സൈരന്ധ്രിയിലെ ഇരുമ്പ് തൂക്കുനടപ്പാലത്തിലിരുന്ന് അങ്ങുതാഴേക്ക് നോക്കുമ്പോൾ ഇളംനീലച്ചില്ലുപോലെ ജലമൊഴുകിയതത്രയും എൻ്റെ ഉള്ളിലൂടെയായിരുന്നു. അപാരമായ രണ്ട് കരിമ്പാറകൾക്ക് നടുവിലൂടെ,...

കാട് കാതിൽ പറഞ്ഞത് – 8

കാട്ടുമലകളുടെ നിഗൂഢത മുന്നിൽ വയ്ക്കുന്ന ഒരുപിടി ചോദ്യങ്ങളെ നമുക്ക് കാണാതിരിക്കാനാകില്ല. എങ്ങിനെയാണ് ആദിവാസി ഊരുകളൊന്നും ഈ മണ്ണിടിച്ചിലിൽ ഉൾപ്പെടാതെ രക്ഷപെട്ടത് ? ആൾനാശത്തിൻ്റെ പട്ടികയിലും അവരെ ഇതുവരെ കാണാനില്ലാത്തതിൻ്റെ രഹസ്യം എന്താണ് ? ആന അടക്കമുള്ള വന്യജീവികൾ ഈ ദുരന്തത്തിൽ (കാര്യമായി) ഉൾപ്പെടാതെ രക്ഷപ്പെടുന്നത് എങ്ങനെയാണ് ? കാടെന്ന മഹാപ്രഹേളികയെ വായിച്ചെടുക്കാനുള്ള ഏത് ലിപിതന്ത്രങ്ങളാണ് ആദിവാസികളുടെയും വന്യമൃഗങ്ങളുടെയും കൈയിലുള്ളത് ?

കാട് കാതിൽ പറഞ്ഞത് – 7

പുഴ കടന്ന് 200 മീറ്റർ വലത്തോട്ട് നടന്നാൽ ക്യാമ്പ് ഷെഡ്ഡായി . അവിടെ പകുതിയും കഷണ്ടി കയറിയ തലയും നരച്ച കുറ്റിത്താടിയുമായി നിൽക്കുന്ന ചെറിയ മനുഷ്യൻ, തോളത്തെ നീലത്തോർത്തെടുത്ത് കൈകൂട്ടിത്തൊഴുതു.

കാട് കാതിൽ പറഞ്ഞത് – 6

കുംഭ മാസമാണ്. നിലാവെളിച്ചം തീരെയില്ല. പക്ഷേ മരങ്ങളിലാകെ സ്വർണ്ണത്തരികൾ കണക്കെ കുറച്ചു മിന്നാമിന്നികൾ പറ്റിപ്പിടിച്ചിരിക്കുന്നു. കാടിൻ്റെ കറുത്ത പട്ടുപാവാടയിൽ തുന്നിച്ചേർത്ത പൊന്നലുക്കുകൾ പോലെ അവ കാറ്റിലിളകി.

കാട് കാതിൽ പറഞ്ഞത് – 5

അതിരപ്പിള്ളി കാടുകളിലേക്ക് ഞാനും ഇടവപ്പാതിയും ഒന്നിച്ചാണ് കടന്നു ചെന്നത്. 2012 ജൂൺ മാസത്തിൽ. ജോയിൻ ചെയ്ത്,അടുത്ത രണ്ട് മൂന്നു ദിവസം ഇടക്ക് മാത്രം മഴയുണ്ടായിരുന്നു.

Latest Posts

- Advertisement -
error: Content is protected !!