
ദൈവമണമുള്ളോ-
രുച്ഛ്വാസവായു
നെറുകയിൽതലോടി
കുമിളകളായ്
കടന്നുപോകെ,
ചൂണ്ടക്കൊളുത്തിൽ
കൊരുത്തു തൂങ്ങിയ
ചിന്തകൾ;
ജലസമാധിയടയുന്നു !
പ്രതികാരക്കിതപ്പായ്
മണ്ണടരുകളെത്തകർക്കും
നെടുശ്വാസമായ്
നടുക്കത്തിൻ ചിറകടിയായ്
ഇരുട്ടിന്നകങ്ങളിലെവിടെയോ
മറഞ്ഞിരുന്നു കുറുകും
രാപ്പക്ഷിതൻ ഹൃദയം
പൊതിഞ്ഞുവച്ചു ചൂടുപകരും
തൂവൽനെഞ്ചിൽനിന്നും
അംഗുലങ്ങളകലെ –
യവസാനിക്കുന്നു
വേഗപ്പൂട്ടുകൾ
തകർത്തെറിഞ്ഞൊരാ പ്രയാണം !
