യാചകൻ

മണ്ണില്ല മരമില്ല വിണ്ണില്ല, നെഞ്ചിൽ
പൊട്ടിച്ചിതറി ചില്ലക്ഷരവിത്തുക-
ളെമ്പാടും ചൊല്ലുവാനില്ലാത്ത ഗാഥകൾ…
ഭിക്ഷ യാചിക്കുന്നനാഥമായ് തൂലിക!

കണ്ടാലറിയാതെ വാക്കുകളുള്ളിലെ
പുസ്തകക്കൂട്ടത്തിൽ പാത്തുകിടക്കുന്നു!
കൂനയായ് ചിന്തയിലക്ഷരങ്ങൾ കൂട്ടി
തീ കാഞ്ഞിരിക്കുന്നഭിനവസാഹിത്യം.

ഇത്തിരി ചാരം പൊതിഞ്ഞൊരു തീക്കന-
ലെങ്കിലും വേണമെനിക്കൊരു തീകുണ്ഡം തീർക്കുവാൻ, കല്പന
നീറ്റിയെടുക്കുവാൻ
നാവിലൂടായിരം കീർത്തനമാടുവാൻ.

അധ്യാപകനായി 30 വർഷമായി ല്സോത്തോയിൽ ജീവിച്ചു. Rhodes University യിൽ നിന്നും maths എഡ്യൂക്കേഷനിൽ 2016 ൽ PhD എടുത്തു. അധ്യാപകവൃത്തിയിൽ നിന്നും വിരമിച്ച ശേഷം ഇപ്പോൾ Seliba Sa Boithuto (Self Learning Center) എന്ന സ്ഥാപനത്തിനു കീഴിൽ, ipips (Durham University) മായി ചേർന്നു പ്രൈമറി സ്കൂൾ വിദ്യാർത്ഥികളുടെ പഠന ശേഷിയെ കുറിച്ച് റിസർച്ച് ചെയുന്നു. താമസം Maseru വിൽ. ജനിച്ചതും വളർന്നതും പഠിച്ചതും എറണാകുളം ജില്ലയിലെ കളമശ്ശേരിയിൽ.