നാല്പതിലേക്കുള്ള നടത്തം

നാൽപ്പതിന്റെ നിറമിഴിയിൽ
വസന്തങ്ങൾ എന്നും
തർക്കിച്ചു കൊണ്ടേയിരിക്കുന്നു.

അറ്റുപോയ വള്ളിപ്പടർപ്പിലേക്ക്
ചുറ്റിതിരിഞ്ഞ കുഞ്ഞു വേരിന്റെ
പുതു തിളക്കം.

കാലമേ നീ മായ്ച്ച വരകളെല്ലാം
ഓർമ്മതൻ ചെപ്പിൽ
സ്വാതന്ത്ര്യത്തിലേക്ക് പുഞ്ചിരിക്കുന്നു.

വഴിപിഴക്കാതെ വെളിച്ചമേകിയ
നോവിൻ വെട്ടമെല്ലാം
ഉന്മാദിനിയായി ഉടലാട അണിഞ്ഞിടുന്നു.

പച്ച പുതച്ച പാടവരമ്പിലെ ചിത്രപതംഗങ്ങളെ പോലെ
വർണ്ണച്ചിറകുകളുമായി
പുതുനാമ്പുകളെ പുൽകിടുന്നു.

പ്രണയ കാറ്റിൽ ഉലയാതെ
ഉടഞ്ഞ സ്വപ്നങ്ങളെ വീണ്ടും വാരിയെടുത്ത്
പുതിയൊരു ആകാശത്തേക്ക് പറന്നുപൊങ്ങുന്നു

പാലക്കാട് സ്വദേശി. കുടുംബിനിയാണ്. സ്കൂൾ കാലഘട്ടങ്ങളിൽ തന്നെ എഴുതിത്തുടങ്ങി. ഓൺലൈൻ മാഗസിനുകളിലും സോഷ്യൽ മീഡിയകളിലും സജീവം .