ചരിത്രത്തിലെ വായാടികൾ

വികാരവിചാരങ്ങളുടെ
ഭാവ പ്രകടനത്തിന്
ഇടമില്ലാതെ,
വാക്ക് കൊണ്ടവൻ
ശബ്ദിച്ചു തുടങ്ങി.

ചരിത്ര നിമിഷങ്ങൾ
മൂസാക്കയുടെ പീടികത്തിണ്ണയിലെ
കുട്ടാനായി പരിണമിച്ചു.

അദൃശ്യമായ ശബ്ദതരംഗങ്ങൾ
ഗ്രാമാന്തരീക്ഷം മുഖരിതമാക്കി

സാങ്കേതികവിദ്യ മനുഷ്യനെ
പരിണാമത്തിന് വിധേയമാക്കി.
വായാടി ‘വാ’ തുറക്കാതായി.

മൂസാക്കയുടെ പീടിക
കഫെ ഹൗസായി പരിണമിച്ച്
ബർഗ്ഗറും ബ്രേക്കിംഗ് ന്യൂസും
വിളമ്പിത്തുടങ്ങി.

മുകനായ വായാടി
ആക്രിക്കടയിലേക്ക്
നടന്നുകയറി.

കാസർകോഡ് ബദിയദ്‌ക്ക സ്വദേശി. പ്ലസ് ടു വിദ്യാർത്ഥി ആണ്.