കെട്ടുകഥകൾ

കറുത്തവാവായിരുന്നു
ആരൊക്കയോ പറഞ്ഞു
ചന്ദ്രൻ എത്ര സുന്ദരനാണെന്നോ!

നിലാവു
പരക്കുന്നതു കാത്തു കാത്ത്
നോക്കി നോക്കി
പുലരും വരെ
ഞാനുറങ്ങാതിരുന്നു
ചന്ദ്രനെവിടെ?

സൂര്യനെ ശ്രദ്ധിക്കൂ.
നിൻ്റെ യവനകഥയിലെ
രാജകുമാരനെ
നിഷ്പ്രഭമാക്കും ശോഭയുണ്ടവന്.
രാത്രികളിൽ ഞാൻ
സൂര്യനെ
തെരഞ്ഞു
സൂര്യൻ മാഞ്ഞുപോയൊരു
കിനാവ്

ചന്ദ്രനുമില്ല
സൂര്യനുമില്ല
എല്ലാം
കെട്ടുകഥകൾ

എൻ്റെ സുന്ദരസങ്കൽപ്പങ്ങളെ
ചീന്തിയെടുത്തതെന്തിന്?

തൃശൂർ മാടായിക്കോണം സ്വദേശിനി. നവമാധ്യമങ്ങളിൽ കവിതകൾ എഴുതാറുണ്ട്