കാത്തുവെപ്പ്

നിന്നെ സ്നേഹിക്കയാൽമാത്രം
ഒറ്റയാക്കപ്പെട്ട കാലത്തിൻ
വരാന്തയിൽ
ഇത്തിരി നേരമിരിക്കണം.

നിന്റെ ഓർമ്മകൾ കൂട്ടിക്കെട്ടിയ
ഭാണ്ഡം ഒന്നൊന്നായഴിക്കണം
ചിതലരിച്ചു തുടങ്ങിയവ ചേർത്തുകെട്ടി
കരളിൻറെ കോണിലൊരു
വെള്ള പുതപ്പിക്കണം
ഇനിയും ചിതലരിച്ചു
തുടങ്ങിയിട്ടില്ലാത്തവ
മനസ്സിന്‍ കവാടത്തിലാകെ
കുഴി കുത്തി
വിത്തു പാകണം

തിരിച്ചുവരവിൻറെ
വസന്തകാല
വരവേൽപ്പിലേക്കായുള്ള
കാത്തുവെപ്പാവുമത്.

കോഴിക്കോട് ബാലുശ്ശേരി സ്വദേശിനി. ഷാർജയിൽ അദ്ധ്യാപികയാണ്. ആനുകാലിക പ്രസിദ്ധീകരണങ്ങളിൽ എഴുതുന്നു.