കണ്ണീരുപ്പ്

നിൻെ ചുണ്ടിൽ
പൊള്ളിയടർന്ന
ഊഷ്മളതയുടെ
ഉത്സവകാലം
ചേമ്പിലയിൽ വീണ
വെളളം
പോലെയായിരിക്കുന്നു.

പുതപ്പിനുളളിലെ
ഇരുട്ടിൽ
മിന്നാമിനുങ്ങിൻെ
നറുവെട്ടം പോലെ
അക്കരപച്ചയിൽ
ജീവൻെ
തുടിപ്പേറിപ്പോയ്…

വേദനയുടെയും
വിധിയുടെയും കണ്ണീരുപ്പ്
തൂവിയ
അക്ഷരങ്ങളെ ,
കാലചക്രത്തിൻെ
തൂലികത്തിരുവുകളിൽ
പടർന്ന
തണൽ പോലൊരു
പ്രതീക്ഷയുടെ
വിത്തുപാകി മുളപ്പിച്ചു.

തെളിവാർന്ന
നീരിനടിയിൽ വെളിവാകുന്ന
കാഴ്ച പോലെ
ഗതികേടിൻെ
വിഷാദലോകത്ത്
ആ കണ്ണുകളെ
താങ്ങാനാകാതെ
ഞാൻ ശിരസ്സ് കുനിച്ചു !

തിരുവനന്തപുരം സ്വദേശി. ഒമാനിലെ മസ്കറ്റിൽ സ്വകാര്യ കമ്പനിയിൽ ജോലി ചെയ്യുന്നു