ഒറ്റ നക്ഷത്രം

എന്റെ കുഴിമാടത്തിലിരുന്ന്
ആരും കരയരുത്.

ഞാൻ ഉറങ്ങുകയാണ്
നിദ്രയിൽ എനിക്കൊരു
ഇളംതെന്നലായ്
പൂവിലും തുരുമ്പിലും
എന്നെ തിരഞ്ഞ്
ഒരു മഞ്ഞുകണം പോലെ
തണുത്തുറയണം.
സൂര്യപ്രകാശം പോലെ
ധ്യാനനിരതനാകണം
ശരത്ക്കാലത്തിലെ
ചാറ്റൽ മഴപോലെ
സൗമ്യമായ് പെയ്തൊഴിയണം
പ്രഭാതത്തിലുണർന്ന്
ചിറകുകൾ വിടർത്തി
നീലാകാശത്തിലേക്ക്
പറക്കണം.
രാത്രികളിൽ തിളങ്ങുന്ന
നക്ഷത്രമായ് എന്റെ
ശവകുടീരത്തിൽ
ഒറ്റ നക്ഷത്രമായ് ഉദിക്കണം.

ഇല്ല ഞാൻ മരിച്ചിട്ടില്ല
എന്റെ കുഴിമാടത്തിലിരുന്ന്
ആരും കരയരുത്.

കണ്ണൂർ ജില്ലയിലെ തളിപ്പറമ്പ് സ്വദേശി. മസ്കുലാർ ഡിഷ്‌ട്രോഫി എന്ന അസുഖം ബാധിച്ച് വീൽ ചെയറിലാണ്. ആനുകാലികങ്ങളിൽ കവിതയും, കഥയും, ലേഖനങ്ങളും, യാത്ര വിവരണങ്ങളും എഴുതാറുണ്ട്.Freedom For Limitated Youth (FLY), Mobilitty in Dystrophy -(MIND) എന്നി സംഘടന കളിൽ പ്രവർത്തിക്കുന്നു, ചിറക് മാഗസിൻ, ഇതൾ ഡിജിറ്റൽ മാഗസിൻ, ഇടം ഡിജിറ്റൽ മാഗസിൻ എന്നിവയുടെ എഡിറ്ററാണ്. കാറ്റ് കേൾക്കാത്തതും തിരമാലകൾ മായ്ച്ചതും ആദ്യ കവിത സമാഹാരം.