അവിചാരിതം

മരിച്ചുപോകുമെന്ന്
നെഞ്ചിടിപ്പേറിയ നേരം
അരികിലൊരു താങ്ങായി നിന്നവൾ

കുത്തനെ താഴേക്കുള്ള
പടികളിൽ
കാലൊന്നിടറിയ നേരം
കൈകൊളുത്തായവൾ

പുഴയാഴചുഴിയിൽ
ചുരുണ്ടുതാഴും നേരം
ജീവനു പിടിവള്ളിയായവൾ

കൊമ്പടർന്ന് വീഴവേ
മരച്ചോട്ടിൽ നിന്നുന്തിമാറ്റിയവൾ
ഒടുവിൽ തോറ്റുപോയ്‌!!!

ഉത്തരത്തിൽ തൂങ്ങിയവന്റെ
കാൽചുവട്ടിലിന്നവൾ  
കാഴ്ചമങ്ങി,
ചുമരുചാരി
തളർന്നിരിക്കുന്നു.

വയനാട് ജില്ലയിൽ വൈത്തിരി സ്വദേശി. മുംബൈയിൽ പത്രപ്രവർത്തകൻ ആണ്. ആനുകാലികങ്ങളിൽ കഥകളും കവിതകളും എഴുതിവരുന്നു.