അവഗണന

വിത്തിട്ടു നനച്ചപ്പോൾ മുതൽ
കാത്തിരുന്ന് കിളിർത്തതാണ്.
വെയിലിൻ്റെ പണിയാണ്
വളർത്തി ചെടിയാക്കിയത്.
കൈകാലുകൾ വളർന്ന്
പന്തലു പോലെ കവചമായി.
ഇലകളുടെ മടിയിൽ കുഞ്ഞു പൂക്കൾ
താരാട്ടിയൂട്ടി മുതിർന്ന മേനി.
പല നിറത്തിൽ പൂക്കൾ
വെയിലിനോട് കോപിച്ചു:
മെനക്കെടുത്താതെ പൊയ്ക്കൂടെ,
ശല്യം!

മനംനൊന്ത വെയിൽ
തൃസന്ധ്യയിൽ കെട്ടിത്തൂങ്ങി.
ആത്മാവിപ്പോഴും നിലാവിൻ്റെ
നീലവസ്ത്രമിട്ടലയുകയാണല്ലോ.

മൊകേരി ഗവ.കോളജിൽ അസി. പ്രഫസറായി ജോലി ചെയ്യുന്നു. നാല് മലയാള പുസ്തകങ്ങളും നാല് 4 ഇംഗ്ലീഷ് ഗ്രന്ഥങ്ങളും പ്രസിദ്ധീകരിച്ചിട്ടുണ്ട്. ആനുകാലികങ്ങളിലും നവമാധ്യമങ്ങളിലും വിവർത്തനം, കവിതകൾ, ലേഖനങ്ങൾ തുടങ്ങിയവ എഴുതാറുണ്ട്