അന്യം

അന്യമാക്കപ്പെട്ടിരുന്നു
എന്നോ എപ്പെഴോ
തണലിട്ട വീഥികളിൽ
നിന്നും..
പറഞ്ഞു തീരാത്ത
വാക്കുകളിൽ നിന്നും.

അന്യമാക്കപ്പെട്ടിരുന്നു
മോഹന സങ്കല്‌പങ്ങളിൽ നിന്നും,
പിന്നെയാ
സ്വപ്നശാന്തതകളിൽ നിന്നും.

അതെ
എപ്പോഴോ
അന്യയായവൾ
സ്നേഹമഴയിൽ നിന്നും..
പ്രിയപ്പെട്ട വർണ്ണ
പകിട്ടുകളിൽ നിന്നും.

പുഞ്ചിരിപ്പൂക്കൾ
അന്യമായത്
എന്നോ എപ്പെഴോ..
ആയിരുന്നു.
.
അന്യമാകാത്തത്
നോവിന്റെ
അഗ്നിയിൽ നിന്നു മാത്രം.

ചിതറി തെറിച്ച
ചിന്തകളിൽ നിന്നും.
മൗനത്തിന്റെ
ഇടനാഴികയിൽ
ഏകയായി
മാറിയ
നിഴലിന്റെ
കൂട്ടു മാത്രം
ആയതു സ്വയം
അന്യവത്കരിച്ചതിനു ശേഷമായിരിക്കാം..

അന്യമാകട്ടെ…
അന്യമാകട്ടെ..

പ്രണയമൊഴുകുന്ന
അവന്റെ
പ്രാണനിൽ നിന്നും
വേർപെട്ടു പോയിടട്ടെ
ചിന്തകളിൽ നിന്നും..
ശ്വാസത്തിൽ നിന്നും.

ഇനിയുമൊരു
മൺചിരാതിന്റെ
നുറുങ്ങു വെട്ടത്തിൽ
കണ്ടുമുട്ടാതിരിക്കില്ല..,
അന്യവത്കരിക്കപ്പെട്ട
ഹൃദയങ്ങൾ.