കിനാവള്ളി

ആരുടെ സ്വപ്നമാണെന്ന്
ഞാനറിയുന്നല്ല എങ്കിലും
ഞാനും നീയും മാത്രമേ അതിലുള്ളൂ

ആരുടേതാകം എന്നു പല
ആവർത്തിയിൽ ചിന്തിച്ചു
നട്ടം തിരിഞ്ഞു പിന്നെയും..,
ആർക്കറിയാം.

അവടിവിടെയായി
നരബാധിച്ചിരിക്കുന്നു
നശിച്ച ഓർമ്മകൾക്ക്..

എങ്കിലും പ്രവേശനമില്ലാത്ത
കവാടത്തിനു മുന്നിലായി
ഞാൻ കാത്തുകിടന്നു; വെറുതെ !,
തുറക്കപ്പെടാതെ നീയും.

തിരിച്ചറിയുമോ എന്ന
വേവലാതി തെല്ലുമില്ല
തമ്മിലിനിയും കാണും
എന്ന പ്രതീക്ഷ മാത്രം ബാക്കി.

ആൾപ്പെരുമാറ്റമില്ലാത്ത
തെരുവിലിരുന്നാണ് അയാൾ
കിനാവ് കണ്ടത്.

നഷ്ടപ്പെട്ടവന്റെ കിനാവ്.
അത് തുടർന്നു കൊണ്ടേയിരിക്കും
സമാന്തരമായി.

കൊല്ലം ജില്ലയിലെ നിലമേൽ സ്വദേശം. കൊല്ലം എസ് എൻ കോളേജിൽ ബി എ ജേർണലിസം ബിരുദ വിദ്യാർഥിയാണ്. ഓൺലൈൻ മാഗസിനുകളിലും സോഷ്യൽ മീഡിയകളിലും എഴുതുന്നു